26 December, 2015

‪കെപിഎംഎസ്‬ 45-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ‪രൂപീകരണ‬ യോഗം

പ്രിയാത്മന്‍,

കെപിഎംഎസ് 45-മാത് സംസ്ഥാന സമ്മേളനം സമാഗതമാവുകയാണ്.സ്മാര്‍ട്ടായി മുന്നേറുന്ന കേരളത്തിന്‍റെ ഹൈടെക്ക് നഗരമാണ് ഈ മഹാ സമ്മേളനത്തിന് ഇക്കുറി ആതിഥ്യമരുളുന്നത്. 2016 ഏപ്രില്‍ 2,3 തീയതികളില്‍ എറണാകുളത്ത് ഈ ചരിത്ര സമ്മേളനത്തിന് തിരിതെളിയുകയാണ്
ഭരതത്തിലെ അടിസ്ഥന ജനതയുടെ സമകാലീക സാമൂഹ്യ ചരിത്ര സ്ഥിതികള്‍ സസൂക്ഷ്മം വിലയിരുത്തപ്പെടുന്ന ഈ സമ്മേളനത്തിന് പഴുതുകളില്ലത്ത മുന്നോരുക്കങ്ങളാല്‍ അവിസ്മരണിയമായി ആതിഥ്യമരുളുവാന്‍ 2016 ജനുവരി 3ന് എറണാകുളം ' ജീ ഒാഡിറ്റോറിയത്തില്‍ സ്വാഗത സംഘം രൂപിക്കരണ യോഗം കൂടുമ്പോള്‍ താകളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു
വിശ്വാസപുരസ്സരം,

ബൈജു കലാശാല
ജനറല്‍ സെക്രട്ടറി

08 December, 2015

നഗരത്തെ നിശ്ചലമാക്കി കെപി.എം.എസ് കരുത്തറിയിച്ചു.

തിരുവനന്തപുരം:ആറു മണിക്കൂറോളം നീണ്ട കെപിഎംഎസ് രാജ്ഭവൻ മാർച്ച് തലസ്ഥാന നഗരത്തിനു സമ്മാനിച്ചതു നീണ്ട ഗതാഗതക്കുരുക്ക്. തമ്പാനൂർ മുതൽ പട്ടം വരെ മണിക്കൂറുകളോളം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങി. സമരാനുകൂലികളും പ്രതിഷേധക്കാരും കാഴ്ചക്കാരുമായി വലിയ സംഘം ആളുകൾ നഗരത്തിലെ പ്രധാന റോഡുകളിലും പാളയം, വെള്ളയമ്പലം, കവടിയാർ, പിഎംജി, പട്ടം, ശാസ്തമംഗലം എന്നിവിടങ്ങളിലും തടിച്ചുകൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്കു മുമ്പു തന്നെ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിലും പൊലീസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചാണു ലക്ഷക്കണക്കിനു ജനങ്ങൾ ഒഴുകിയെത്തിയത്.പ്രകടനം കിഴക്കേക്കോട്ടയിൽനിന്ന് ആരംഭിച്ചതോടെ കുരുക്കു കനത്തു. സമരക്കാരുടെയും വാഹനങ്ങളുടെയും ബഹളത്തിനിടെ ഗതാഗതം എങ്ങനെ നിയന്ത്രിക്കുമെന്നറിയാതെ പൊലീസ് വലഞ്ഞു. രാജ്ഭവനു സമീപം പ്രകടനം സമാപിച്ച് ഉദ്ഘാടനം കഴിഞ്ഞപ്പോഴും കിഴക്കേക്കോട്ടയിൽനിന്നുള്ള സമരാനുകൂലികളുടെ ഒഴുക്കു നിലച്ചിരുന്നില്ല.സമരത്തിൽ പങ്കെടുക്കാനാകാതെയും നൂറുകണിക്കിന് വാഹനങ്ങൾ ഗതാഗതകുരുക്കിൽ പെട്ടിരിന്നു.

ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ല-പുന്നല ശ്രീകുമാർ

തിരുവനന്തപുരം: ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ളെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംവരണ അട്ടിമറിക്കും വംശഹത്യക്കുമെതിരെ കെ.പി.എം.എസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായ ഐക്യമല്ല മറിച്ച് മതേതര ഐക്യമാണ് ഇവിടെയുണ്ടാവേണ്ടത്. മണ്ണും മനുഷ്യനും നശിക്കാതിരിക്കാനുള്ള ഐക്യമാണ് വേണ്ടത്. 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്‍െറ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നതെന്നത്. മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭീഷണിയിലാണ്. വംശഹത്യക്കെതിരെ മാതൃകാപരമായ സമരമാണ് കെ.പി.എം.എസ് നടത്തുന്നത്. സമരത്തിനത്തെിയവരുടെ അംഗബലമാണ് കെ.പി.എം.എസിന്‍െറ പ്രഹരശേഷി. സംഘ്പരിവാറിന്‍െറ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് നരേന്ദ്ര മോദി. സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഇനി ഡല്‍ഹിയാണ്. സംവരണത്തിന് ഗുജ്ജര്‍ മോഡല്‍ സമരം നടത്താനും തയാറാണ്. പട്ടികജാതിക്കാരായ കുരുന്നുകളെ ചുട്ടുകൊല്ലുന്നത് കണ്ടിട്ടും പുരസ്കാരം തിരിച്ചുനല്‍കാത്തവരാണ് നാട്ടിലെ സാഹിത്യകാരന്മാരെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സ്വാഗതം പറഞ്ഞു. വന്‍ ജനാവലി ആയിരുന്നതിനാല്‍ വെള്ളയമ്പലം സ്ക്വയറിലും മാനവീയം റോഡിലും ഒരേസമയം യോഗങ്ങള്‍ നടത്തി. പി. ജനാര്‍ദനന്‍, ടി.എസ്. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമം തുടർന്നാൽ പട്ടേൽ മോഡൽ സംമരം-പുന്നല ശ്രീകുമാർ

തിരുവനന്തപുരം:സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമങ്ങൾ തുടർന്നാൽ പട്ടേൽ മോഡൽ സമരത്തിനു തുടക്കം കുറിക്കുമെന്നു കേരള പുലയർ മഹാസഭ (കെപിഎംഎസ്) രക്ഷാധികാരി പുന്നല ശ്രീകുമാർ. രാജ്യത്തു വർധിച്ചുവരുന്ന ദലിത് പീഡനങ്ങൾക്കെതിരെയും സംവരണ അട്ടിമറി നീക്കങ്ങൾക്കെതിരെയും ലക്ഷങ്ങളെ അണിനിരത്തി കെപിഎം‌എസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസഹിഷ്ണുത വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നവോത്ഥാന പോരാട്ടങ്ങൾക്കു മാതൃകയാകുന്ന കെപിഎംഎസിന്റെ പ്രക്ഷോഭം ദേശീയതലത്തിലേക്കു വ്യാപിപ്പിക്കുമെന്നും ഇനി സമരങ്ങളുടെ വേദി ഡൽഹിയാണെന്നും പുന്നല പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളുടെ ചട്ടുകമായി പ്രവർത്തിക്കാൻ നവോത്ഥാന ചിന്തകളെ മുറുകെപ്പിടിക്കുന്ന സമുദായ ജനത നിന്നുകൊടുക്കില്ല. ഒരു രണ്ടാം നവോത്ഥാനത്തിനു കേരളം തയാറാകണം.
മതേതര ഐക്യമാണ് ഉണ്ടാകേണ്ടത്. ഭൗതികനേട്ടങ്ങൾക്കു വേണ്ടി നവോത്ഥാന മൂല്യങ്ങൾ കെപിഎംഎസ് അടിയറവയ്ക്കില്ല. നാടിന്റെ പൊതുമുതൽ കോർപറേറ്ററുകൾക്കു കാഴ്ചവയ്ക്കപ്പെടുകയാണ്. നാളത്തെ തലമുറയ്ക്കു വേണ്ടിയാണ് ഈ പ്രക്ഷോഭം. യൂദാസിന്റെ ജോലി ചെയ്യുന്നവരെ കാലം കീറത്തുണിയായി കാറ്റിൽപ്പറത്തും. പട്ടികവർഗക്കാരൻ ഉത്തരേന്ത്യയിൽ വെന്തുമരിക്കുന്ന അവസ്ഥയ്ക്കു തങ്ങളുടെ പ്രതിഷേധം വഴി മാറ്റമുണ്ടാകും–അദ്ദേഹം പറ‍ഞ്ഞു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി അഭിവാദ്യം അർപ്പിച്ചു. ജനറൽ സെക്രട്ടറി ബൈജു കലാശാല, എൻ. രമേശൻ, പി. ജനാർദനൻ, പി. സജീവ് കുമാർ, പി.എ. വേണു, ടി.എസ്. രവികുമാർ, സുജാ സതീഷ്, സാബു കരിശ്ശേരി എന്നിവർ പ്രസംഗിച്ചു. കിഴക്കേക്കോട്ടയിൽ നിന്നാണു മാർച്ച് ആരംഭിച്ചത്. മാർച്ചിന്റെ മുൻനിര രാജ്ഭവന്റെ മുന്നിലെത്തി മണിക്കൂറുകൾക്ക് ശേഷവും കിഴക്കേക്കോട്ടയിൽ നിന്ന് അവസാന നിര ആരംഭിച്ചിരുന്നില്ല

സ്വകാര്യമേഖലയിലും സംവരണം വേണം-പുന്നല ശ്രീകുമാർ.

തിരുവനന്തപുരം:നാടിൻറ്റെ പൊതുമുതൽ അദാനി ഉൾപ്പെടെയുള്ള സ്വകാര്യമേഖലയ്ക്ക് നൽകുമ്പോൾ,ആ മേഖലയിൽക്കൂടി പട്ടികജാതി വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.ദളിത് വംശഹത്യ,സംവരണം അട്ടിമറിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് കെ.പി.എം.എസ്.നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.പി.എ സർക്കാർ രണ്ടുതവണ ഇക്കാര്യം പറഞ്ഞെങ്കിലും നടപ്പായില്ല.ഭരണഘടനയുടെ മതേതരസ്വഭാവംതന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് മോദി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവരണം തൊഴിൽദാനപദ്ദതിയും ദാരിദ്ര്യനിർമാജന മാർഗവുമല്ല.തദ്ദേശസ്ഥാപനങ്ങളിലെ സംവരണ സീറ്റുകളെ അവജ്ഞയോടെയാണ് സ്ഥാനാർഥികൾ കാണുന്നത്.എന്നാൽ,രാജ്യം ലക്ഷ്യമിട്ട സാമൂഹിക ഉന്നതിയിലേക്ക് പട്ടികജാതി ജനവിഭാഗം എത്താത്തതിനാൽ 10 വർഷത്തിലൊരിക്കൽ സംവരണം പുനഃസ്ഥാപിക്കുകയാണ്.
സ്വകാര്യവത്കരണത്തെ പ്രത്സാഹിപ്പിച്ചാൽ സംവരണം വേണ്ടെന്ന ചിന്തയാണ് സർക്കാരിന്.പൊതുമുതൽ നൽകിയാണ് അദാനിയെ വ്യവസായത്തിന് കൊണ്ടുവരുന്നത്.സംവരണം ചോദിച്ച് അദാനിക്കു മുന്നിൽ ചെല്ലാൻ കഴിയില്ല.ഈ നിലയിൽ സാമൂഹികനീതി തേടുന്ന ജനവിഭാഗം പാർശ്വവത്കരണത്തിന് ഇരയാവുകയാണ്.ദളിത് പീഡനത്തിനെതിരെ ദേശിയ തലത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കും.അതിൻറ്റെ ആദ്യഘട്ടമാണ് രാജ്ഭവൻ മാർച്ചെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.
കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ്റ് പി.കെ.രാജൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി ബൈജു കലാശാല.എൽ രമേശൻ,പി ജനാർദ്ദനൻ,പി സജീവ്കുമാർ,സുജാ സതീഷ്,സാബു കാരിശ്ശേരി എന്നിവർ പ്രസംഗിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു.കിഴക്കേക്കോട്ടിയിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

കെ.പി.എം.എസ് രാജ്ഭവൻ മാർച്ച് പത്ര വാർത്തകളിലൂടെ.